സന്ദര്‍ശക സഹായ കേന്ദ്രം

കേരള സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന് 3 സന്ദര്‍ശക സഹായ കേന്ദ്രങ്ങളുണ്ട്. സന്ദര്‍ശക സഹായ കേന്ദ്രങ്ങളിലൊന്ന് കന്റോണ്‍മെന്റ് സ്റ്റേഷന് സമീപമുള്ള നോര്‍ത്ത് ഗേറ്റിലും, രണ്ടാമത്തേത് തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ എസ്.ബി.ഐക്ക് എതിര്‍വശത്തുള്ള സൗത്ത് ഗേറ്റിലും അവസാനത്തേത് സെക്യൂരിറ്റി പോലീസ് ഓഫീസിന് എതിര്‍വശത്തുള്ള അനെക്സ് I ന്റെ ഗ്രൗണ്ട് ഫ്‌ളോറിലുമാണ്.

അണ്ടര്‍ സെക്രട്ടറിയുടെ കേഡറിലുള്ള ചീഫ് ലെയ്‌സണ്‍ ഓഫീസര്‍ക്ക് എല്ലാ സന്ദര്‍ശക സഹായ കേന്ദ്രങ്ങളുടെയും മൊത്തത്തിലുള്ള ചുമതലയുണ്ട്. ഓരോ കേന്ദ്രവും സെക്ഷന്‍ ഓഫീസര്‍ കേഡറിലെ ഒരു ലെയ്സണ്‍ ഓഫീസറുടെ നിയന്ത്രണത്തിലാണ്. കൂടാതെ അസിസ്റ്റന്റുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഓഫീസ് അറ്റന്‍ഡര്‍മാര്‍ എന്നിവരും കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്രങ്ങളിലെ  സുരക്ഷാ, പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നു. കേന്ദ്രങ്ങള്‍ പൊതുഭരണ (കോ-ഓര്‍ഡിനേഷന്‍) വകുപ്പിന്റെ നിയന്ത്രണത്തിലാണ്.

ഇടവേളകളില്ലാതെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ  പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30ന് പ്രവര്‍ത്തനമാരംഭിക്കും.

വിസിറ്റേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍-
നോര്‍ത്ത്, സൗത്ത്, അനെക്സ് അണ് സന്ദര്‍ശകര്‍ക്ക് എന്‍ട്രി പാസ് നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .